Monday, April 11, 2011

വിഷുക്കണി

ഭാര്യയും മക്കളും കോട്ടക്കലാണ്. അവള്‍ക്കു, സ്വന്തം വീട്ടില്‍ നില്ക്കാന്‍ പറ്റിയ കാലം വെക്കേഷന്‍ ആണല്ലോ. കോയമ്പത്തൂരില്‍ നിന്ന് വിഷുക്കാലത്ത് അവളുടെ ചേച്ചിയും വരും. അയാള്‍ക്ക് ഈ കൊല്ലം വിഷുവില്ല. പാര്ലമെന്റ്റ് തിരഞ്ഞെടുപ്പാണ്. പതിനഞ്ചാം തീയ്യതി രാവിലെ എട്ടു മണിക്ക് നിലമ്പൂരില്‍ എത്തണം. പെട്ടി വാങ്ങാന്‍ അവിടെ എത്തിയാലേ പോളിംഗ് സ്റ്റെഷനെയും ഒപ്പമുള്ളവരേയും അറിയൂ. പ്രിസൈടിംഗ് ഓഫീസര്‍, അതാണയാളുടെ പോസ്റ്റ്‌. ഒരു ബൂത്തിന്റെ മൊത്തം ചാര്‍ജ് ! ഹാന്‍ഡ്‌ ബുക്ക്‌ പല തവണ മരിച്ചു നോക്കി. ഒരു പരിപൂര്‍ണത കിട്ടുന്നില്ല. ഉറക്കവും വരുന്നില്ല. പുറത്തു പോയി രണ്ടെണ്ണം വീശി വന്നാലോ? വേണ്ട,ഭാര്യയും ഇവിടെ ഇല്ലാത്തതാണ്. പ്രായമായ അച്ഛനും അമ്മയും, ജന്മനാ ബധിരനും മൂകനുമായ ഒരു അനിയനും മാത്രമാണ് ഇപ്പോള്‍ വീട്ടിലുള്ളത്. പിന്നെ, കഴിച്ചു വണ്ടി ഓടിക്കുന്നത് അത്ര ശരിയല്ല. അതുകൊണ്ട് തല്ക്കാലതെയ്ക്ക് അത് വേണ്ടെന്നു വച്ചു.അളിയനും പ്രിസൈടിംഗ് ഓഫീസര്‍ ആണ്. അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കമ്പൈന്‍ സ്റ്റഡി നടത്താന്‍ തീരുമാനിച്ചു. ഒരു വിധം ഐഡിയ കിട്ടി. വോടിംഗ് എല്ലാം കഴിഞ്ഞ് ടോട്ടല്‍ എണ്ണി നോക്കുമ്പോള്‍ പൂജ്യം ആകുമോ എന്നാണ് പേടി. യന്ത്രമല്ലേ...!!

പിറ്റേന്ന് ഗോപി മാസ്റ്റര്‍ ഫോണില്‍ വിളിക്കുന്നു. മൂപ്പരും

പ്രിസൈടിംഗ് ആണ്. "എടാ..ഒന്ന് ഇവിടം വരെ വാ..ഞാന്‍ രവീന്ദ്രനെയും വിളിച്ചിട്ടുണ്ട് . നമുക്ക് ഒന്ന് നോക്കാം."
ഉടനെ ടൂ വീലരുമെടുത്തു ഗോപിയുടെ വീട്ടില്‍ ചെന്നു. ജയ ടീച്ചര്‍ സുസ്മേരവദനയായി. "എത്ര പേര്‍ക്ക് ചോറ് വേണം"എന്ന അവരുടെ ചോദ്യത്തിന് "ഏയ്‌ ഒന്നും വേണ്ട" എന്ന മറുപടി കാത്തുനില്‍ക്കാതെ ഉണ്ടിട്ടു പോയാല്‍ മതി എന്നും പറഞ്ഞു ആ മിനുക്ക്‌ വേഷം അടുക്കളയിലേയ്ക്ക് മറഞ്ഞു.
മുറിയുടെ ഒരു മൂലയില്‍ കമ്പിത്തിരിയും കുറെ പടക്കങ്ങളും കൂട്ടിയിട്ടിട്ടുണ്ട്. നാളെ വിഷുവല്ലേ? "ഞങ്ങള്‍ നാല് പേര് കുന്നംകുളത്ത് നിന്ന് ഒന്നിച്ചു എടുത്തതാണ്. നല്ല ലാഭാ.." അത് അദ്ദേഹത്തിന്റെ ഒരു രീതിയാണ്. ലാഭം മാത്രം നോക്കിയുള്ള ജീവിതം. ബ്ലേഡ്, പലിശ, തുടങ്ങി ഒരുപാട് വ്യാപാരം അദ്ദേഹത്തിനുണ്ട്.
പഠനം തുടങ്ങി. ഉച്ചയായി. പപ്പടം കാച്ചുന്ന മനം മൂക്കിലെക്കടിച്ചപ്പോള്‍ ഗോപി മാഷ് എഴുന്നേറ്റു. "ഞാന്‍ അച്ഛനോട് സാധനം ണ്ടോന്നു ചോദിക്കട്ടെ.." അദ്ദേഹം തൊട്ടടുത്ത മറ്റൊരു കൊട്ടാരത്തിലാണ്. മകളുടെ വീട്ടില്‍. മകളും മരുമകനും ഗള്‍ഫിലാണ്. ടീ ഷര്‍ട്ടും ഇട്ടു ചുരുച്ചുരുക്കുള്ള ഒരു എന്പതുകാരനാണ് അച്ഛന്‍. അദ്ദേഹം ഗ്ലാസില്‍ ഒഴിച്ചു തന്നു. ടീച്ചര്‍ ചോറും തന്നു.
പഠനം കഴിഞ്ഞ് വീട്ടിലെത്തി. എങ്കിലും ടെന്‍ഷന്‍ ബാക്കി. കാരണം കിത്താബിലുള്ളതു പഠിച്ചിട്ടുള്ള പരീക്ഷയല്ലല്ലോ. ബൂത്തിലെ നിരവധി പ്രസ്നാങ്ങള്‍ക്ക് ഉടനുടന്‍ പരിഹാരം കാണണമല്ലോ. ഡയറിയില്‍ ഒരു വിധം എല്ലാം എഴുതി വച്ചു. പത്രം, വീക്കിലി, ഒന്ന് മറിച്ചു നോക്കി. ഒന്നും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. ഉറക്കം വരന്‍ ഒരു അവില്‍ ഇരുപത്തഞ്ഞു കഴിച്ചു കിടന്നു. നാളെ വിഷുവാണ്. കണി കാണണം.
നാല് മണിക്ക് അമ്മയുടെ വിളി കേട്ടാണ് ഉണര്‍ന്നത്. കണി വച്ചിട്ടുണ്ട്. കണ്ടോ. "മക്കളും ഭാര്യയും അടുത്തില്ല. ഏതായാലും കണ്ണ് തിരുമ്മി എഴുന്നേറ്റു. ഉരുളിയില്‍ പാടത്ത്തുണ്ടായ കണി വെള്ളരിയും ചക്കയും എല്ലാം പ്രതീക്ഷിച്ചു ചെന്നുഇരുന്നു. അപ്രതീക്ഷിതമായി ഉരുളിയില്‍ കണ്ടത് കണ്ട്രോള്‍ യുനിട്ടും ബാലറ്റ് യുനിട്ടും വോട്ടെര്‍ പട്ടികയുമാണ്. ആദ്യമായി വിഷുക്കണി കണ്ടു ഞെട്ടി നിലവിളിച്ചു. അമ്മ ഓടി വന്നു. അപ്പോഴും അയാള്‍ കണ്ട്രോള്‍ യുണിറ്റ് എന്ന് ചൂണ്ടിപ്പരയുന്നുണ്ടായിരുന്നു. "എന്താ നെനക്ക് ഭ്രാന്ത?!ഇത് മേലോര്ത്തെ പ്ലാവിന്റെ ചക്കെല്ലേ?"

3 comments:

  1. വൈകിയാണ് എത്തിയത്... ശ്രമം നന്ന്‍
    ഭാവുകങ്ങള്‍
    പിന്നെ വീശല്‍... അത് ഭാവനയില്‍ മാത്രം ഒതുക്കുക...

    ReplyDelete